Wednesday, 28 February 2007

സന്തുലനം

ഒരു കവലയില്‍ ഒരു ഭ്രാന്തന്‍ ഉണ്ടാകും
കുട്ടികള്‍ പേടിച്ച്‌ ഒരുരുള ചോറുകൂടി കഴിക്കുവാന്‍
ഒരു കവലയില്‍ ഒരു പൊട്ടനുണ്ടാകും
പുസ്തകഭാരം ചുമന്ന് തളരുമ്പോള്‍
അവര്‍ക്കു ചിരിച്ചയയാന്‍
നല്ലപോലെ പടിച്ചില്ലെങ്കില്‍
ഇങ്ങനെയാവും എന്നു ചൂണ്ടിക്കാണിക്കപ്പെടാന്‍
ഒരു കവലയില്‍ ഒരു കള്ളനോ
കൊലപാതകിയോ ഉണ്ടാവും
പണക്കൊഴുപ്പഹങ്കാരത്തിണ്റ്റെ മുനയൊടിക്കാന്‍
ഒരു കവലയില്‍ ഒരു വേശ്യയുണ്ടാവും
കള്ളുകുടിയന്‍മാറ്‍ക്ക്‌
ചുടുവാര്‍ത്തയുടെ അരച്ച മുളകു തൊട്ടുനക്കാന്‍
ഒരു കവലയില്‍ ഒരു പട്ടിണിക്കോലമുണ്ടാകും
കരുണയുടെ ഉറവ വറ്റാതിരിക്കുവാന്‍

എല്ലാം സന്തുലിതമാക്കുവാന്‍
എത്ര അമ്മമാരുടെ
കണ്ണീര്‍ക്കല്ലു വേണം ദൈവത്തിനു..

3 comments:

G.manu said...

ഒരു കവലയില്‍ ഒരു ഭ്രാന്തന്‍ ഉണ്ടാകും
കുട്ടികള്‍ പേടിച്ച്‌ ഒരുരുള ചോറുകൂടി കഴിക്കുവാന്‍
ഒരു കവലയില്‍ ഒരു പൊട്ടനുണ്ടാകും
പുസ്തകഭാരം ചുമന്ന് തളരുമ്പോള്‍

പുതിയ കവിത

സുന്ദരന്‍ said...

എന്റെ നാട്ടുകവലയെപ്പറ്റി ആണോ പറഞ്ഞത്‌...അവിടെ ഇപ്പോള്‍ പൊട്ടന്മാരില്ല...(ഞാനിങ്ങുപോന്നില്ലെ)

കവിത ഇഷ്ടപ്പെട്ടു....

അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു....